Wednesday, February 21, 2007

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച് ജിബ്രാന്‍ എഴുതുന്നു

സ്‌നേഹത്തിന്റെ നിഗൂഡതയേയും സുകൃതത്തേയും പറ്റി വഴിയാത്രക്കാരോട് വിവരണം തേടാന്‍ ഇന്നലെ ഞന്‍ ദേവാലയപടിവതില്‍ക്കല്‍ ചെന്നു. വിഷാദഭാവത്തോടു കൂടിയ ഒരു മെലിഞ്ഞ വൃദ്ധന്‍ എന്റെ അരികിലൂടെ കടന്നു പോയി. നേടുവീര്‍പ്പുകളോടെ അയാള്‍ പറഞ്ഞു “ആദിമനുഷ്യനിലൂടെ നമ്മിലേക്കു പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്‌നേഹം”

പൌരുഷത്തോടെ ഒരു യുവാവു പറഞ്ഞു “സ്‌നേ‌ഹം നമ്മുടെ വര്‍ത്തമാനത്തെ ഭൂതത്തിലും ഭാവിയിലും കൂട്ടിയോജിപ്പിക്കുന്നു”. അപ്പോള്‍ ക്ഷീണിച്ച മുഖത്തോടു കൂടിയ ഒരു സ്ത്രീ നെടുവീര്‍പ്പുകളോടെ പറഞ്ഞു “ നരകത്തിന്റെ ഗഹ്വലതറ്യില്‍ നിന്നും ഇഴഞ്ഞത്തുന്ന കറുത്ത അണലികളാല്‍ കുത്തിവെക്കപ്പെടുന്ന മാരകമായ വിഷമാണ് സ്‌നേഹം വിഷം നിര്‍മ്മലമായ മഞ്ഞുകട്ടപോലെ കാണപ്പെടുകയും ദാഹിച്ചു തൊണ്ടവരണ്ട ആത്മാവ് ഒഔത്സുക്യത്തോടെ അത് കുടിക്കുകയും ചെയ്യുന്നു എന്നാല്‍ ആദ്യ ലഹരിക്കു ശേഷം കുടിച്ചയാള്‍ രൊഗബാധിതനാകുകയും മെല്ലെ മെല്ലെ മരണപ്പെടുകയും ചെയ്യുന്നു”. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്‌ സുന്ദരിയായ, തുടുത്ത കവിളുകളോടു കൂടിയ യുവതി മൊഴിഞ്ഞു “നവ വധുക്കളുടെ പുലരികളെ ആനന്ദിപ്പിക്കുന്ന വീഞ്ഞാണ് സ്‌നേഹം. വിശുദ്ധമായ ആത്മാവിനെ പോഷിപ്പിക്കുകയും നക്ഷത്രങ്ങളിലേക്ക് ഉയരാന്‍ അത് പ്രാപ്തമാക്കുകയും ചെയ്യുന്നു” അവള്‍ക്കു ശേഷം കടന്നു വന്ന കറുത്ത മേലങ്കി ധരിച്ച താടിയും മുടിയുമുള്ള മനുഷ്യന്‍ കോപത്തോടെ പറഞ്ഞു “യുവത്വത്തോടു കൂടി ആരംഭിക്കുകയും അവസാനിക്കുകയൂം ചെയ്യുന്ന അന്ധമായ അജ്ഞതയാണ് സ്‌നേഹം”. മറ്റൊരാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു “സ്‌നേഹം ഒരു ദൈവിക ജ്ഞാനമാണ് അത് ദൈവത്തെപ്പോലെ മനുഷ്യരെ കാണാന്‍ പ്രാപ്തനാക്കുന്നു”.

അപ്പോള്‍ ക്ഷീണിച്ചവശനായ ഒരു വൃദ്ധന്‍ ഗദ്ഗതത്തോടെ പറഞ്ഞു “സ്‌നേഹം ശ്‌മശാന മൂകതയില്‍ ശരീരത്തിന്റെ വിശ്രമമാണ്. ആത്മാവിന്റെ പ്രശാന്തത അനശ്വരതയുടെ അഗാധതയിലാണ് “.

അദ്ദേഹത്തിനു ശേഷം ഒരഞ്ചു വയസ്സുകാരന്‍ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു “സ്നേഹം എന്റെ മാതാപിതാക്കളാകുന്നു എന്നാല്‍ ഒരാളും അതറിയുന്നൈല്ല സ്‌നേഹം എന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും”.

ഇത്രകാലം ഓരോരുത്തരും അവരവരുടെ ഭാവനയിലും പ്രതീക്ഷയിലും ഇച്ചാഭംഗത്തിലുമുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് കടന്നുപൊയി
എന്നിട്ടും സ്നെഹത്തെക്കുറിച്ചുള്ള നിഗൂഡത ഇപ്പോഴും അവശേഷിക്കുന്നു.

(അസീസ് തരുവണ മൊഴിമാറ്റം ചെയ്ത ഖലീല്‍ ജിബ്രാന്റെ പ്രണയവും ധ്യാനവും എന്ന പുസ്തകത്തില്‍ നിന്ന്‍)

Saturday, November 25, 2006

പ്രേമം

ഭൌതിക മാനങ്ങ്ളുടെ തിട്ടപ്പെടുത്തെലുകളിലേക്ക് ചുരുങ്ങിപ്പോകാന്‍ സ്വയം വിസമ്മാതിക്കുന്ന പ്രേമത്തിന്റെ അനന്തമായ വികാസങ്ങളെ രേഖപ്പെടുത്തുന്നതാണ് മഹാനായ സൂഫി വര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ പ്രിയ ശിഷ്യനായിരുന്ന മിസ്റ്റിക്ക് കവി അമീര്‍ ഖുസ്രുവിന്ന് പ്രേമത്തിന്റെ ആഴം മനസ്സിലാക്കികൊടുക്കാന്‍ പറഞ്ഞുകൊടുത്ത താഴെപ്പറയുന്ന കഥ(ഇ.എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്)

രാജകൊട്ടാരത്തിലെ അലക്കുകാരനായ അച്ചന്‍, രാജകുമാരിയുടെ മാത്രം വസ്ത്രം അലക്കുന്നതിന്നും പ്രത്യേകം പരിമളം ചേര്‍ത്ത് അടുക്കിവെക്കുന്നതിനും അയാളുടെ യുവാവായ മകനെ നിയോഗിച്ചു. മകന്‍ അതില്‍ മിടുക്കനായിരുന്നു രാജകുമാരിയെ അയാള്‍ക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അലക്കാനായി കൊണ്ടിടുന്ന വസ്ത്രങ്ങളിലൂടെ അവളുടെ ഗന്ധം അയാള്‍ അറിഞ്ഞു. അയാള്‍ രാജകുമാരിയെ പ്രേമിക്കാനും തുടങ്ങി. രാജകുമാരിയെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും. അയാള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. രാജകുമാരി ചെറുപ്പമാണന്നും അതി സുന്ദരിയാണന്നും അയാള്‍ മറ്റ് ഭൃത്യന്മാരിലൂടെ അറിഞ്ഞു. അപ്പോഴൊക്കെ രാജകുമാരിയുടെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ അടുക്കിവെക്കുകകയും ചിലപ്പോഴൊക്കെ അടുക്കിവെച്ചവെയ്ക്കു മേലെ കൈപ്പത്തി വെച്ച് തന്റെ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. ഇതയാള്‍ക്കു കുറച്ചൊന്നുമല്ല ആനന്ദവും പ്രേമവശ്യതയും നല്‍കിയത്. മകനിലെ ഈ മാറ്റം പിതാവായ അലക്കുകാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യം അയാള്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ അയാള്‍ കൊണ്ടുവന്ന വിവാഹ അഭ്യര്‍ത്ഥന പോലും മകന്‍ നിരസിച്ചപ്പോള്‍ കാര്യം പന്തികേടാണന്ന് അച്ചനു മനസ്സിലായി. അയാളും ഭാര്യയും അയാളുടെ സുഹൃത്തും കൂടി ഒരു കാര്യം തീരുമാനിച്ചു. മകനില്‍ നിന്ന് രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കുന്ന ജോലി മാറ്റുക. അതയാള്‍ക്കു പ്രശ്‌നമുണ്ടാക്കുമെന്നറിയുന്നതുകൊണ്ട്, രാജകുമാരി മരിച്ചതായോ വിവാഹം ചെയ്ത് കൊട്ടാരം വിട്ടതായോ പറയാമെന്നും അവര്‍ പദ്ധതിയിട്ടു.അച്ചന്‍ രാജകുമാരിയുടെ മരണവാര്‍ത്ത പറഞ്ഞതും മകന്‍ നിലത്ത് വീണതും ഒന്നിച്ചായിരുന്നു. അവന്‍ പിന്നെ എഴുന്നേറ്റില്ല, ഇത്ര ഗാഡമായ പ്രേമം രാജകുമാരിയെ ഒരിക്കല്‍ പൊലും കാണാത്ത അയാള്‍ക്കുണ്ടായിരുന്നു എന്ന് അച്ചന്‍ പോലും അറിഞ്ഞിരുന്നില്ല.

മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ഏറെ സങ്കടപ്പെട്ടു.പുതിയ ആള്‍ രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കാനും അടുക്കിവെച്ച് രാജകുമാരിക്ക് കൊടുത്തയക്കാനും തുടങ്ങി. എന്നാല്‍ വസ്ത്രം അലക്കി ഒതുക്കി അയക്കുന്നതിലും പരിമളം പൂശുന്നതിലുമെല്ലാം കാര്യമായ മാറ്റം വന്നത് രാജകുമാരി ശ്രദ്ധിച്ചു. പഴയ ശ്രദ്ധയും അടുക്കിവെച്ചിരിക്കുന്ന രീതിയും സുഗന്ധവുമെല്ലാം നഷ്ടമായിരിക്കുന്നു. ആരാണ് തന്റെ വസ്ത്രങ്ങള്‍ അലക്കുന്നതെന്ന് രാജകുമാരി അന്വേഷിച്ചു. പുതിയ ആ‍ളാണെന്ന് ഉത്തരം കിട്ടി. പഴയ ആള്‍ പെട്ടന്ന് മരിച്ചതായും അറിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ ഇത്രയും കാലം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്ന ആളെ താനൊരിക്കലും കണ്ടില്ലല്ലോ എന്നോര്‍ത്ത് രാജകുമാരി ഭൃത്യയെയും കൂട്ടി ശ്‌മശാനത്തിലേക്ക് പോയി.അയാളുടെ കല്ലറയ്ക്കു മുന്നില്‍ രാജകുമാരി നിന്നു. താനൊരിക്കലും മുഖാമുഖം കണ്ടിട്ടില്ലാത്ത ചെറുപ്പക്കരന്റെ കല്ലറയില്‍ രാജകുമാരി ഒരു പുഷ്പം വെച്ചു. കല്ലറ ആനിമിഷം അനങ്ങുകയും അതില്‍ നിന്നും പ്രേമസുഗന്ധം ഉണ്ടാവുകയും ചെയ്തു. രാജകുമാരി ആദ്യമായി അനുഭവിച്ച പ്രേമത്തിന്റെ സുഗന്ധത്തില്‍ അമരുകയും കല്ലറയില്‍ വീഴുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

Thursday, November 23, 2006

പ്രണയം, പ്രാര്‍ത്ഥന, ജീവിതം - ഖലീല്‍ ജിബ്രാന്‍

ജീവിതം ആഗ്രഹപ്രേരിത സ്വപ്നങ്ങളാല്‍ ശല്യം ചെയ്യപ്പെടുന്ന ഉറക്കമാണ്


വന്യതയില്‍ വിശ്വാസമോ അശ്വസ്തമായ അവിശ്വാസമോ ഇല്ല. ഗാനമാലപിക്കുന്ന പക്ഷികള്‍ക്ക് സത്യം, ആഗ്രഹം, ദുഖം ഇവയിലൊന്നും അശേഷം പിടിവാശിയുമില്ല.


സനാതത്വത്തിലേക്ക് പ്രത്യാഗമനം ചെയ്യുന്നവര്‍ക്ക് മാത്രമേ അനശ്വരതയെ ഭൂമിയില്‍ തേടി കണ്ടത്താനാവൂ.

ഇരുട്ടിന്റെ വഴി പിന്നിടാതെ ഒരാളും ഉദയത്തില്‍ എത്തുകയില്ല.


പ്രേമമേ നീയനന്തം വാഴുക ഏകാന്തതകളില്‍ വിരസ‌തകളെ കെട്ടിപ്പിടിച്ചുകൊണ്ട് രണ്ടാമതൊരു ഹൃദയത്തോട് ഇണചേരാന്‍ അതു നിന്നെ പ്രാപ്തനാക്കുന്നു.

ദൈവത്തിന്റെ നിഴലാണ് ക്ലേശം. ദുഷിച്ച ഹൃദയങ്ങളുടേ സാമ്രാജ്യത്തില്‍ അതിനു നിലനില്പില്ല.

സ്‌നേഹിക്കുമ്പോള്‍ ദൈവം നിങ്ങളുടെ ഹൃദയത്തിലുണ്ട് എന്ന് നിങ്ങള്‍ പറയരുത്; ഞാന്‍ ദൈവത്തിന്റെ ഹൃദയത്തിലാണ് എന്ന് പറയുക.

സ്‌നേഹിക്കുന്ന ആത്മാക്കളോട് മൌനത്തിലൂടെയാണ് സത്യം സംവദിക്കുന്നത്.

കവിത ഒരു അഭിപ്രായം ആവിഷ്കരിക്കലല്ല: നീറുന്ന ഒരു മുറിവില്‍ നിന്നോ മന്ദഹസിക്കുന്ന ഒരു വദനത്തില്‍ നിന്നോ ഉയരുന്ന ഒരു ഗാനമാണത്.

ഏകദൈവത്തിന്റെ സ്നേഹഹസ്തത്തിലെ വിരലുകളാണ് വിവിധ വഴികളായ മതങ്ങള്‍.

മരണം ശരീരത്തിന്റെ അവസാനത്തില്‍ നിന്നുമുള്ള ആത്മാവിന്റെ യാത്രയുടെ തുടക്കമാണ്.

Thursday, October 05, 2006

പ്രണയത്തിന്റെ മതം

എന്റെ മാതാവ് സ്‌നേഹം
എന്റെ പിതാവ് സ്‌നേഹം
എന്റെ പ്രവാചകന്‍ സ്‌നേഹം
എന്റെ ദൈവം സ്‌നേഹം
ഞാന്‍ സ്‌നേഹത്തിന്റെ പുത്രന്‍
സ്‌നേഹത്തെപ്പറ്റി പാടാന്‍ മാത്രമായി
ഞാനിവിടെ വന്നു
- ജലാലുദ്ദീന്‍ റൂമി
(അവലംബം ഇ. എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകം, പ്രസാദനം കൈരളി ബുക്സ്)

സൂഫിസം പ്രണയത്തിലധിഷ്ടിതമായ ചിന്താധാരയാണ്. പ്രണയത്തിന് ഇന്ന് നാം നോക്കിക്കാണുന്ന കാല്പനികതകള്‍ക്കെല്ലാം അപ്പുറത്തേക്ക് വ്യാപിക്കുന്ന വിശാലമായ ഒരു ഭൂമികയുണ്ടെന്ന വ്യക്തമായ ബോധ്യമുള്ളവരാണ് സൂഫികള്‍. ഹൃദയവും പ്രണയവും എവിടെയാണോ വേര്‍പിരിയുന്നത് അവിടയാണ് പ്രണയത്തിന്റെ സാധ്യതകള്‍ അവസാനിക്കുന്നത്. അല്ലങ്കില്‍ അത് ലിംഗപരമോ ഭൌതികപരമോ ആയ വൃത്തങ്ങളിലേക്ക് ചുരുങ്ങിപ്പോകുമ്പോഴാണ് സര്‍വ്വവിധ അതിര്‍വരമ്പുകള്‍ക്കും അപ്പുറത്തേക്ക് പ്രവഹിക്കാന്‍ കെല്പുള്ള അതിന്റെ സാധ്യതകള്‍ നഷ്ടമാവുന്നത്. ഇത് അതിവിശാലമായ ഒരു സൌന്ദര്യ ബോധത്തില്‍ നിന്നാണ് ഒരു സൂഫി തിരിച്ചറിയുന്നത്.

അനുഭവങ്ങളും അനുഭൂതികളും ഈ ഒരര്‍‍ത്ഥത്തില്‍ വിശാലപ്പെടുത്താന്‍ ഹൃദയത്തെ പ്രാപ്തമാക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ജൈവപരമായ വിലങ്ങുകളില്‍ നിന്ന് നാം സ്വയം മോചിതരാവുന്നത്. അങ്ങനെ മത്രമേ നമുക്ക് പരിമിതികളില്ലാത്ത പ്രേമത്തിന്റെ പാട്ടുകാരാവാന്‍ കഴിയൂ.

ഈ രീതിയില്‍ സംസ്കരിക്കപ്പെട്ട പ്രേമത്തിന്റെ മതമാണ് സൂഫിസം അതുകൊണ്ട് തന്നെയാണതിന് ഹൃദയത്തിന്റെ ഭാഷയില്‍ സംവേദിക്കാന്‍ കഴിയുന്നത്.

ഭൌതിക മാനങ്ങ്ളുടെ തിട്ടപ്പെടുത്തെലുകളിലേക്ക് ചുരുങ്ങിപ്പോകാന്‍ സ്വയം വിസമ്മാതിക്കുന്ന പ്രേമത്തിന്റെ അനന്തമായ വികാസങ്ങളെ രേഖപ്പെടുത്തുന്നതാണ് മഹാനായ സൂഫി വര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ പ്രിയ ശിഷ്യനായിരുന്ന മിസ്റ്റിക്ക് കവി അമീര്‍ ഖുസ്രുവിന്ന് പ്രേമത്തിന്റെ ആഴം മനസ്സിലാക്കികൊടുക്കാന്‍ പറഞ്ഞുകൊടുത്ത താഴെപ്പറയുന്ന കഥ

(ഇ.എം. ഹാഷിമിന്റെ മിസ്റ്റിസിസം ഒരു മുഖവുര എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്)
പ്രേമം
രാജകൊട്ടാരത്തിലെ അലക്കുകാരനായ അച്ചന്‍, രാജകുമാരിയുടെ മാത്രം വസ്ത്രം അലക്കുന്നതിന്നും പ്രത്യേകം പരിമളം ചേര്‍ത്ത് അടുക്കിവെക്കുന്നതിനും അയാളുടെ യുവാവായ മകനെ നിയോഗിച്ചു. മകന്‍ അതില്‍ മിടുക്കനായിരുന്നു രാജകുമാരിയെ അയാള്‍ക്ക് ഒരിക്കലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും അലക്കാനായി കൊണ്ടിടുന്ന വസ്ത്രങ്ങളിലൂടെ അവളുടെ ഗന്ധം അയാള്‍ അറിഞ്ഞു. അയാള്‍ രാജകുമാരിയെ പ്രേമിക്കാനും തുടങ്ങി. രാജകുമാരിയെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും. അയാള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. രാജകുമാരി ചെറുപ്പമാണന്നും അതി സുന്ദരിയാണന്നും അയാള്‍ മറ്റ് ഭൃത്യന്മാരിലൂടെ അറിഞ്ഞു. അപ്പോഴൊക്കെ രാജകുമാരിയുടെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ അടുക്കിവെക്കുകകയും ചിലപ്പോഴൊക്കെ അടുക്കിവെച്ചവെയ്ക്കു മേലെ കൈപ്പത്തി വെച്ച് തന്റെ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. ഇതയാള്‍ക്കു കുറച്ചൊന്നുമല്ല ആനന്ദവും പ്രേമവശ്യതയും നല്‍കിയത്. മകനിലെ ഈ മാറ്റം പിതാവായ അലക്കുകാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമാദ്യം അയാള്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ അയാള്‍ കൊണ്ടുവന്ന വിവാഹ അഭ്യര്‍ത്ഥന പോലും മകന്‍ നിരസിച്ചപ്പോള്‍ കാര്യം പന്തികേടാണന്ന് അച്ചനു മനസ്സിലായി. അയാളും ഭാര്യയും അയാളുടെ സുഹൃത്തും കൂടി ഒരു കാര്യം തീരുമാനിച്ചു. മകനില്‍ നിന്ന് രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കുന്ന ജോലി മാറ്റുക. അതയാള്‍ക്കു പ്രശ്‌നമുണ്ടാക്കുമെന്നറിയുന്നതുകൊണ്ട്, രാജകുമാരി മരിച്ചതായോ വിവാഹം ചെയ്ത് കൊട്ടാരം വിട്ടതായോ പറയാമെന്നും അവര്‍ പദ്ധതിയിട്ടു.

അച്ചന്‍ രാജകുമാരിയുടെ മരണവാര്‍ത്ത പറഞ്ഞതും മകന്‍ നിലത്ത് വീണതും ഒന്നിച്ചായിരുന്നു. അവന്‍ പിന്നെ എഴുന്നേറ്റില്ല, ഇത്ര ഗാഡമായ പ്രേമം രാജകുമാരിയെ ഒരിക്കല്‍ പൊലും കാണാത്ത അയാള്‍ക്കുണ്ടായിരുന്നു എന്ന് അച്ചന്‍ പോലും അറിഞ്ഞിരുന്നില്ല. മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ഏറെ സങ്കടപ്പെട്ടു.

പുതിയ ആള്‍ രാജകുമാരിയുടെ വസ്ത്രങ്ങള്‍ അലക്കാനും അടുക്കിവെച്ച് രാജകുമാരിക്ക് കൊടുത്തയക്കാനും തുടങ്ങി. എന്നാല്‍ വസ്ത്രം അലക്കി ഒതുക്കി അയക്കുന്നതിലും പരിമളം പൂശുന്നതിലുമെല്ലാം കാര്യമായ മാറ്റം വന്നത് രാജകുമാരി ശ്രദ്ധിച്ചു. പഴയ ശ്രദ്ധയും അടുക്കിവെച്ചിരിക്കുന്ന രീതിയും സുഗന്ധവുമെല്ലാം നഷ്ടമായിരിക്കുന്നു. ആരാണ് തന്റെ വസ്ത്രങ്ങള്‍ അലക്കുന്നതെന്ന് രാജകുമാരി അന്വേഷിച്ചു. പുതിയ ആ‍ളാണെന്ന് ഉത്തരം കിട്ടി. പഴയ ആള്‍ പെട്ടന്ന് മരിച്ചതായും അറിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ ഇത്രയും കാലം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്ന ആളെ താനൊരിക്കലും കണ്ടില്ലല്ലോ എന്നോര്‍ത്ത് രാജകുമാരി ഭൃത്യയെയും കൂട്ടി ശ്‌മശാനത്തിലേക്ക് പോയി.

അയാളുടെ കല്ലറയ്ക്കു മുന്നില്‍ രാജകുമാരി നിന്നു. താനൊരിക്കലും മുഖാമുഖം കണ്ടിട്ടില്ലാത്ത ചെറുപ്പക്കരന്റെ കല്ലറയില്‍ രാജകുമാരി ഒരു പുഷ്പം വെച്ചു. കല്ലറ ആനിമിഷം അനങ്ങുകയും അതില്‍ നിന്നും പ്രേമസുഗന്ധം ഉണ്ടാവുകയും ചെയ്തു. രാജകുമാരി ആദ്യമായി അനുഭവിച്ച പ്രേമത്തിന്റെ സുഗന്ധത്തില്‍ അമരുകയും കല്ലറയില്‍ വീഴുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

Wednesday, October 04, 2006

സന്യാസത്തിന് വ്യക്തമായ ചിട്ടവട്ടങ്ങളുണ്ട്

സന്യാസം എന്നത് ഹിന്ദു ധര്‍മ്മശാസ്ത്രത്തിന്റെയും, വേദങ്ങളുടെയും, ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമെ മനസ്സിലാക്കാനോ നിര്‍വചിക്കാനോ പറ്റുകയുള്ളൂ കാരണം സന്യാസം എന്ന സങ്കല്പം വന്നതും അത് രൂപം പ്രാപിച്ചതും ഹിന്ദു മിഥോളജിയില്‍ നിന്നാണ്. മനോഭാവം കൊണ്ട് സന്യാസിയായ ഒരാളെയും നമുക്ക് ഈ വേദങ്ങളിലോ ചരിത്രത്തിലോ കാണാന്‍ സാദ്ധ്യമല്ല. മനോഭാവമാണ് സന്യാസത്തിന്റെ ആധാരെമെങ്കില്‍ പല മഹാന്മാരെയും ചരിത്രത്തില്‍ സന്യാസിമാര്‍ എന്ന് രേഖപ്പെടുത്തുമായിരുന്നു. പക്ഷേ മഹാത്മാഗാന്ധിയെപ്പറ്റിപ്പറയുമ്പോള്‍ പോലും അദ്ദേഹം സന്യാസതുല്യമായ ഒരു ജീവിതം നയിച്ചിരുന്നു എന്നല്ലാതെ. അദ്ദേഹം സന്യാസിയായിരുന്നു എന്ന് എവിടെയും രേഖപ്പെടുത്തിക്കണ്ടിട്ടില്ല.

ബ്രഹ്മചര്യവും ഗൃസ്ഥാശ്രമവുംമെല്ലാം സന്യാസത്തിന്റെ വശങ്ങളാണെന്ന് പറയുന്നതോ വാദിക്കുന്നതോ ധാരണക്കുറവകൊണ്ടോ അറിവില്ല്ലായ്മ കൊണ്ടോ മത്രമാണ് . ഈ അവസ്ഥകളെല്ലാം പിന്നിട്ടെത്തുന്ന ഒരു തലം മത്രമാണ് സന്യാസം. ഈ ഒരു വസ്തുതയാണ് ചരിത്രവും വേദങ്ങളും നമ്മെ പഠിപ്പിക്കുന്നത്‌.

Thursday, September 28, 2006

സൂഫിസവും സന്യാസവും വ്യത്യസ്തപാതകള്‍

സൂഫിസവും സന്യാസവും പ്രഥമ ദൃഷ്ട്യാ ചില സമാനതകള്‍ തോന്നാമെങ്കിലും. ഇവ രണ്ടും വ്യത്യസ്തങ്ങളായ വഴികളാണ്. ഇതില്‍ വസ്ത്രധാരണത്തിന്റെയോ മറ്റോ പ്രശ്‌നമല്ല മറിച്ച് അതിന്റെ തുടക്കം, വളര്‍ച്ചയുടെ ഘട്ടങ്ങള്‍ തുടങ്ങി അന്ത്യം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സന്യാസം വെറും ഒരു മനോഭാവം മാത്രമല്ല. ഒരു മനുഷ്യന്‍ ആത്മാവില്‍ നിന്നുള്ള ഒരു വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി ഭൌതിക ജീവിതത്തില്‍ നിന്നും വേര്‍‌പെട്ട് പൂര്‍‌ണ്ണമായി ദൈവത്തെ പ്രാപിക്കുന്ന ഒരു പ്രക്രിയയാണ് സന്യാസം. ഇതിന് അയാള്‍ വ്യക്തമായ ചില ചിട്ടവട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ബ്രഹ്മചര്യ,, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം തുടങ്ങി അവസാനം സന്യാസത്തിലെത്തുന്നതാണ് ഈ ആത്മീയ പ്രക്രിയ. വാനപ്രസ്ഥത്തോടു കൂടി അയാള്‍ പൂര്‍‌ണ്ണമായും ലൌകിക, ഭൌതിക ലോകത്തു നിന്നും ഈ വ്യക്തി വേര്‍‌പെടുന്നു. കുടുംബം, ഗൃഹം എന്നിത്യാദി സകലമാന സമൂഹ്യ ഉപകരണങ്ങളില്‍ നിന്നും പ്രസ്തുത വ്യക്തി സ്വയം വേര്‍പെടുന്നു. അയാള്‍ എപ്പോഴും ധ്യാന നിരതനായിരിക്കുകയും അവസാനം ദൈവത്തില്‍ സമാധി അടയുന്നു. അല്ലാതെ ഒരു മനോഭാവം പുലര്‍ത്തിയതുകൊണ്ട് സന്യാസിയാവന്‍ പറ്റില്ല.

സൂഫിസം തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ഒരു സൂഫിക്ക് കുടുംബത്തെ ഉപേക്ഷിക്കേണ്ടതോ ബന്ധങ്ങള്‍ വിച്ചേദിക്കേണ്ടതോ സമൂഹത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടതോ വേണ്ടതില്ല. മറിച്ച് നിങ്ങള്‍ കുടുംബത്തോടും സമൂഹത്തോടുമൊപ്പം ജീവിക്കുകയും അതേ സമയം ആന്തരികമായി ഏകാന്തത അനുഭവിക്കുകയും ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുകയും ചെയ്യുന്നു. തികച്ചും വൈയക്തികമായ ഈ അന്വേഷണം പൂര്‍‌ണ്ണമായും നമ്മുടേ ഉള്ളിലാണ് സംഭവിക്കുന്നത്. എന്നാല്‍ അതിന്റെ പ്രതിഫലനവും, ബഹിര്‍സ്‌ഫുരണവും സന്യാസത്തെപ്പോലെ വൈയ്ക്തികവുമല്ല, അത് പുറത്തേക്കെത്തുന്നത് സര്‍വ്വ ചരാചരങ്ങളോടുമുള്ള അനന്തമായ സ്‌നേഹധാരയായിട്ടാണ് . അങ്ങിനെ ആ സ്‌നേഹത്തിന്റെ മഹാപ്രവാഹം ദൈവം എന്ന പ്രണയ സാഗരത്തില്‍ എത്തിച്ചേരുന്നു. സൂഫിസത്തെക്കുറിച്ച് ഉള്ള നിര്‍വചനങ്ങള്‍ “സൂഫിസം ഒരാമുഖക്കുറിപ്പ് “ എന്ന ആദ്യത്തെ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട് അത് കാണുക.

Wednesday, September 27, 2006

സൂഫിസം സന്യാസമല്ല

പ്രിയപ്പെട്ട വിനയന്‍,

സൂഫിസം സന്യാസമല്ല. ഒരു സന്യാസിക്ക് സൂഫി ആവാന്‍ കഴിയുന്നതുപോലെ ഒരു ലോറി ഡ്രൈവര്‍ക്കോ ഒരു അദ്ധ്യാപകനോ സൂഫി ആവാം. സൂഫിസം ഒരു മനോഭാവമാണ്. ഇതിന്റെ വളര്‍ച്ചയും പരിണാമവും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. സ്വാര്‍ത്ഥം വെടിഞ്ഞ് തികച്ചും പരാര്‍ത്ഥമായി ജീവിതത്തെ കാണാന്‍ കഴിയുന്ന അറിവിന്റെ ഉന്നതമായ അവസ്ഥ വെളിവാകുന്ന ഒരു ഘട്ടമാണ് ഈ മനോഭാവത്തിന്റെ അടിസ്ഥാനം. ആത്മീയത എന്നാല്‍ തികച്ചും സ്വാര്‍ത്ഥമായ കാര്യങ്ങാള്‍ക്കു വേണ്ടി ദൈവത്തെ പ്രീണിപ്പിക്കുന്ന പുകഴ്ത്തലിന്റെയും അനുഷ്ഠാനങ്ങളുടെയും ഒരു സംഘടിത പ്രസ്ഥാനമവുമ്പോള്‍. പ്രാത്ഥന എന്നത് സ്വന്തം കാര്യങ്ങള്‍ ദൈവത്തോട് പറഞ്ഞ് അതിന്റെ ലഭം കൊയ്യുന്ന രീതിയിലേക്ക് ചുരുങ്ങിപ്പോകുകയും ചെയ്യുന്ന സമകാലീക അവസ്ഥയില്‍ നിന്ന്. മറ്റുള്ളവരുടെ ഭൌതിക പ്രശ്നങ്ങളാണ് തന്റെ ആത്മീയ പ്രശ്നങ്ങള്‍ എന്ന് ഒരു സൂഫി തിരിച്ചറിയുന്നു. അവന്റെ ആധിയും വ്യഥയും തന്റെ ചുറ്റുമുള്ള മറ്റ് മനുഷ്യജീവികളുടെയും, പ്രകൃതിയുടെ തന്നെയും പ്രശ്നങ്ങളും പ്രതിസന്ധികളും മാത്രമാവുന്നു. അതുകോണ്ട് തന്നെ തനിക്ക് തന്റെ സഹജീവികളോടും പ്രകൃതിയോടും, അഖില ചരാചരങ്ങളോടുമുള്ള കടമകളും കടപ്പാടുകളും മറക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്നവനല്ല സൂഫി. പക്ഷേ വ്യത്യാസമെന്തന്നു വെച്ചാല്‍ സാധാരണ രീതിയില്‍ ഒരു മതവിശ്വാസിയെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന, ദൈവത്തില്‍ നിന്നു ലഭിക്കാന്‍ പോകുന്ന സ്വര്‍‌ഗ്ഗത്തോടുള്ള ഭ്രമമോ അതെല്ലെങ്കില്‍ മറ്റെന്തങ്കിലും ഭൌതിക നേട്ടങ്ങളോ ഒന്നും തന്നെയല്ല ഒരു സൂ‍ഫിയുടെ പ്രേരണ. മറിച്ച് ദൈവത്തോടുള്ള അടങ്ങാത്ത പ്രണയമാണ് അവനെ പ്രേരിതനാക്കുന്നത്. മറ്റ് മനുഷ്യജീവികളെയും , സര്‍വ്വ ചരാചരങ്ങളിലേക്ക് പകരുന്നതിലൂടെ അവന്റെ പ്രണയം ചെന്നത്തുന്നത് ദൈവത്തിലേക്കാണ് എന്ന് അവന്‍ തിരിച്ചറിയുന്നു. അവന്‍ സ്വയം നഷ്ടമാവുന്നതും ഉപേക്ഷിക്കപ്പെടുന്നതും ദൈവത്തിലേക്കാണ്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ സൂഫി വര്യന്മാരുടെയും മിസ്റ്റിക്കുകളുടെയും ചരിത്രത്തില്‍ നിന്നും നമുക്ക് വ്യക്തമാകും.